Thursday, December 15, 2011

ഒരു വനയാത്ര


          ആകാശത്തിനു ചുവപ്പുനിറമായിരുന്നു...
         താഴ്വാരത്തില്‍ മഞ്ഞു കട്ടപിടിച്ചു ഇരുട്ടു പരന്നപൊലെയും ..
         പക്ഷികള്‍ നിശബ്ദരായിരിക്കുന്നു..
         കാടിനു മൂകത..
        അകലെ കാടിനുള്ളില്‍ ആദിവാസിക്കുടിലുകള്‍..
മഞ്ഞു പാളികല്‍ക്കിടയിലൂടെ പുകച്ചുരുളുകള്‍ ആകാശത്തേക്ക് ഉയരുന്നു.
ആദിവാസിക്കുടിലുകളില്‍  ആഹാരം പാചകം ചെയ്യുന്നതായിരിക്കും..
                                     യാത്ര തുടര്‍ന്നു.....
  മുന്നില്‍ കാടിനെ അറിയുന്ന ആദിവാസി ...! പിന്നില്‍ ഞങ്ങള്‍..!
             അഗസ്ത്യര്‍ വനത്തി ലേക്കുള്ള  യാത്രയായിരുന്നു അത്..
പുരാണ കഥയിലെ സപ്ത ഋഷി മാരില്‍ ഒരാളാണ് അഗസ്ത്യ മുനി. അദ്ദേഹം തപസ്സു ചെയ്ത മല ആയതുകൊണ്ടാണ് ഇതിനു അഗസ്ത്യര്‍ മല എന്ന് പേര് വരാന്‍ കാരണം .വൈവിധ്യമാര്‍ന്ന സസ്യജന്ത് ജാലങ്ങലാലും ഔഷധ  സസ്യങ്ങളലും  അനുഗ്രഹിതമാണ് ഈ  മല. 
             മനസ്സിലാകാത്ത ഭാഷയില്‍ ആദിവാസി യുവാവ്‌ കാടിനേയും ,കാട്ടു മൃഗങ്ങളേയും കുറിച്ച് എന്തൊക്കെയോ പറയുന്നുണ്ട്.എല്ലാം കേള്‍ക്കുന്നില്ല.എങ്കിലും അയാളെ നിരാശനാക്കാതെ  ഞങ്ങള്‍ മൂളിക്കൊണ്ട് പിന്നാലെ നടന്നു..അത് അയാള്‍ക്ക് ആവേശമായി..
 കറുമ്പന്‍ കാണി - അതായിരുന്നു ആ ആദിവാസി യുവാവിന്‍റെ പേര്.
  പൊട്ടന്‍ കാണി എന്ന് നാട്ടുകാര്‍ വിളിക്കും. 
              യാത്രക്കിടയില്‍ അയാള്‍ കാട്ടു മുയലിനെയും ,കുരങ്ങന്മാരെയും ,മാന്‍പേട കൂട്ടത്തെയും കാണിച്ചു തന്നു.പക്ഷെ അയാള്‍ പറഞ്ഞതുപോലെ കരടിയെയോ ,പുലി യേയോ ഒന്നും കണ്ടില്ല.ഞങ്ങളെ ഭയപെടുത്താന്‍ തട്ടിവിട്ട നുണകളാണ് അതെന്നു മനസ്സിലായി.
             അയാള്‍ ഇടയ്ക്ക് കയ്യില്‍ കരുതിയിരുന്ന വാറ്റു ചാരായം കുടിക്കുന്നുണ്ടായിരുന്നു.ഞങ്ങള്‍ അയാള്‍ക്ക് മുന്തിയ ഇനം സിഗരറ്റുനല്‍കി.അയാള്‍ അത് ആവേശത്തോടെ വാങ്ങി കത്തിച്ചു വലിച്ചു.പകരമായി അയാള്‍ ഞങ്ങള്‍ക്ക് കയ്യിലെ തോല്‍ സഞ്ചിയില്‍ ഉണ്ടായിരുന്ന തേന്‍ കുടിക്കാന്‍ തന്നു.ആ കാട്ടു തേനിന്റെ രുചി വായില്‍ നിറഞ്ഞു നിന്നു.അയാള്‍ പിന്നീട് തേന്‍ ചേര്‍ത്ത വാറ്റുചാരായവും ഞങ്ങള്‍ക്ക് തന്നു.ഞങ്ങളുടെ തല്ചോറീലും ലഹരി കത്തി പിടിച്ചു.
             അയാള്‍ക്ക് വഴി തെറ്റിയിട്ടില്ലെന്നു അറിയാമായിരുന്നു. കാരണം അയാള്‍ കാടിന്റെ സന്തതിയാണ്‌.
           ഇപ്പോള്‍ ഞങ്ങള്‍ വനത്തിനുള്ളില്‍ കൂടുതല്‍ എത്തികഴിഞ്ഞു.ചുറ്റുമുള്ള ഭംഗികള്‍ ആസ്വദിച്ച് ഞങ്ങള്‍ നടന്നു...
           ആകാശത്തിലെ   സൂര്യന് തിളക്കമില്ലായിരുന്നു .
മരചില്ലകളിലൂടെ കാണുന്ന സൂര്യന് കറ്പ്പ് നിറ മായി തോന്നി.
           ഞങ്ങള്‍ ക്ഷീണിച്ചു.
അയാള്‍ ഉയര്‍ന്നതും പരന്നതുമായ ഒരു വലിയ പാറയില്‍ ഇരുന്നു. കൂടെ ഞങ്ങളും..
           വിശപ്പ്‌ ഞങ്ങളില്‍ പടര്‍ന്നു കയറി.
          അയാള്‍ തലച്ചുമടായി കൊണ്ട് നടന്ന വലിയ തുണികെട്ട് അഴിച്ചു. അതില്‍ നിറയെ കപ്പയും അരിയും നാടന്‍ വാറ്റു ചാരായത്തിന്റെ കുപ്പികളും ആയിരുന്നു. 
         പാറയുടെ താഴെ തെളിനീര്‍ നിറഞ്ഞു ഒഴുകുന്ന വീതിയുള്ള ഒരു അരുവി.ദൂരെ  മീന്‍മുട്ടി എന്ന വെള്ളച്ചാട്ടം കാണാം.അവിടെ പോകാന്‍ അയാള്‍ അനുവദിച്ചില്ല. അയാള്‍ കെട്ടിനുള്ളില്‍ നിന്ന് വലിയൊരു പാത്രവുമെടുത്ത്‌ അരുവിയുടെ സമീപത്തേക്ക് പോയി  .ഞങ്ങള്‍ നോക്കിയിരുന്നു. അയാളുടെ ജോലി എല്ലാം  അടുക്കും ചിട്ടയോടും കൂടിയതായിരുന്നു.
            ചെറിയ പാറ കല്ലുകള്‍ കൊണ്ട് വന്നു അടുപ്പ് ഉണ്ടാക്കി. ഉണങ്ങിയ മരച്ചില്ലകള്‍ ഒടിച്ച് അയാള്‍ വിറകാക്കി .കയ്യില്‍ ഉണ്ടായിരുന്ന ഒരു വലിയ കത്തി കൊണ്ട് കപ്പ ചുരണ്ടുകയും ,കലത്തിലെ വെള്ളത്തിലിട്ടു കഴുകി വൃത്തിയാക്കി ,അടുപ്പിനുള്ളില്‍ വച്ച് തീ കത്തിച്ചു.അയാള്‍ ആഹാരം പാചകം ചെയ്യാന്‍ തുടങ്ങി.
              ഇപ്പോള്‍ അയാള്‍ സംസാരിക്കുന്നില്ല. 
ഞങ്ങള്‍ മൊബൈല്‍ കാമറയില്‍ കാടിന്റെ ഭംഗി പകര്‍ത്തി കൊണ്ടിരുന്നു . അയാള്‍ പാറയില്‍ ആകാശംനോക്കി മലര്‍ന്നു  കിടന്നു.
              ഞങ്ങളോടൊപ്പം ജോലി ചെയുന്ന രാമകൃഷ്ണന്‍ നായരും കുറച്ചു നാട്ടുകാരായ സുഹൃത്തുകളും യാത്രയില്‍ കൂടെ ഉണ്ട്. രാമകൃഷ്ണന്‍ നായര്‍(അണ്ണന്‍)  8 വര്ഷം മുന്‍പ് ജോലിയില്‍ നിന്നും വിരമിച്ചു.അയാള്‍ക്ക് ധാരാളം സമ്പത്തുണ്ട്.ഞാന്‍ അയാള്‍ക്ക് സ്വന്തം 'അനുജന്‍ ' ആണ്. ഞങ്ങളോടൊപ്പം കൂടിയാല്‍ അണ്ണന്      ചെറുപ്പമാണ് . മരുതമലയിലാണ്‌ അദ്ദേഹത്തിന്റെ വീട്..അതും ഒരു വനപ്രദേശം ആണ്  .
            അണ്ണന്‍ ആദിവാസിയെ സഹായിച്ചു കൂടെ തന്നെ ഉണ്ട് .
  കറുമ്പന്‍ ഞങ്ങളെ കൈകൊട്ടി വിളിച്ചു ..അരുവിയില്‍ പോയി കുളിച്ചു വരാന്‍ പറഞ്ഞു.ഞങ്ങള്‍ കൂട്ടത്തോടെ അരുവില്‍യിലിറങ്ങി നീന്തി തുടിച്ചു കുളിക്കാന്‍  തുടങ്ങി.
           അരുവിക്ക്‌ അപ്പുറം വലിയ പാറയും ഇടതൂര്‍ന്ന  വനവും കാണാമായിരുന്നു. ഞങ്ങളുടെ ക്ഷീണമൊക്കെ അകന്നു, തികച്ചും ഉന്മേഷ വാന്മാരായി .
            ഞങ്ങള്‍ കുളിക്കുന്നതിനിടെ അണ്ണനും കറുമ്പന്‍ കാണിയും കപ്പ പുഴുങ്ങുകയും ,കഞ്ഞിയും തേങ്ങ ചട്നിയും തയ്യാറാക്കുകയും ചെയ്തിരുന്നു. 
            കാട്നുള്ളില്‍ വളര്‍ന്നു പടര്‍ന്നു നിന്ന ഏതോ ചെടിയുടെ വലിയ ഇലകള്‍ നിരത്തി അവര്‍ കപ്പ അതില്‍ വിളമ്പി. കപ്പയില്‍ നിന്ന് ചൂടുള്ള ആവി ഉയര്‍ന്നു പൊങ്ങി. 
                       ആഹാരത്തിന് നല്ല സ്വാദ്..!! 
 ഉണക്ക മത്സ്യം തീയില്‍ ചുട്ടെടുത്തത് വളരെ രുചികരമായിരുന്നു.
                      ഞങ്ങള്‍  ആവശ്യത്തിലേറെ കഴിച്ചു. 
                      ഞങ്ങള്‍ വാച്ചില്‍ നോക്കി. 
                      സമയം ഉച്ച കഴിഞ്ഞു 2  മണി. 
                     വനം ഇരുട്ടിലകുന്നു.
                     അര്‍ദ്ധ രാത്രിയുടെ പ്രതീതി.. !
 എങ്കിലും ഞങ്ങള്‍ക്ക് എല്ലാം കാണാമായിരുന്നു. 
                  അലപനേരം കൂടി  അവിടെ വിശ്രമിച്ച ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു.
               വേരുകളില്‍ ചവുട്ടി ഞങ്ങള്‍ തൂക്കായ മല കയറാന്‍ തുടങ്ങി.മലയുടെ മുകള്‍ ഭാഗം ആകാശത്ത് മുട്ടി നില്‍ക്കുന്നതായി തോന്നി.തണുപ്പ് ഞങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
               ചിലര്‍ രണ്ടു ഷര്‍ട്ട്‌കള്‍ വരെ ധരിച്ചിരുന്നു. എത്ര ദൂരം പിന്നിട്ടു എന്നറിയില്ല. ദൂരത്തെ പറ്റി  കറുമ്പനും വല്യ അറിവൊന്നും ഇല്ല. 
                 വിശാലവും പരന്നതുമായ ഒരു സ്ഥലത്ത്  ഞങ്ങളെത്തി. അവിടെ ഇടതൂര്‍ന മരങ്ങള്‍ ഇല്ലായിരുന്നു. അവിടം വരണ്ട മണല്‍ പ്രദേശം ആണ്. ഞങ്ങള്‍ ബാഗുകള്‍ നിലത്തു വച്ച് ചുറ്റും കൂടിയിരുന്നു. കറുമ്പന്‍ കാടിന്റെ കഥകള്‍ പലതും പറയുന്നുണ്ടായിരുന്നു. 
               ഇപ്പോള്‍ ആകാശത്തിനു ഇളം നീല നിറം തന്നെയാണ്. സൂര്യ പ്രകാശം അവിടമാകെ പരന്നിരുന്നു.
                  സമയം നാലു മണി കഴിഞ്ഞിരുന്നു. 
                 കറുമ്പന്‍ കാണി കട്ടന്‍ ചായ ഇടാന്‍ തുടങ്ങി.
   അയാള്‍ക്ക്‌ കാടു വീടുപോലെയാണ് എന്ന് ഞങ്ങള്‍ക്ക് തോന്നി.
             ചൂട് ചായ നെഞ്ജിനുള്ളില്‍  കൂടി ഒഴുകി ..
           മഞ്ഞിന്റെ ചീളുകള്‍ വ്യാപിച്ചിരുന്ന ശരീരത്തിന് അത് സുഖം പകര്‍നു.
             കാട്ടിലെ കാറ്റിനു ഏലത്തിന്‍റെയും ഗ്രാമ്പുവിന്‍റെയും മണമുണ്ടായിരുന്നു. കറുമ്പന്‍ പറയുന്നുണ്ടായിരുന്നു, അടുത്ത മലയില്‍ ഏലവും ,ഗ്രാമ്പുവും  കൃഷി ചെയുന്നുന്ടെന്ന കാര്യം ..
             "കാട്ടിനുള്ളില്‍ തണുപ്പിനു ശക്തി കൂടും " അണ്ണന്‍ പറയുന്നത് കേട്ടു.
               അല്പസമയത്തിനു ശേഷം വീണ്ടും യാത്ര തുടര്‍ന്നു.
  "അഗസ്ത്യാര്‍ മല എത്താറായിരിക്കണ്",കറുമ്പന്‍ കാണിയുടെ ശബ്ദം.
                  ഞങ്ങള്‍ക്ക് അതിയായ സന്തോഷം  തോന്നി. 
അയാള്‍ അപ്പോഴും വാറ്റു ചാരായം കുടിക്കുന്നുണ്ടായിരുന്നു..
തണുപ്പില്‍ ചാരായത്തിനു ലഹരി പോരെന്നാണ് അയാളുടെ പരാതി .
                അഗസ്ത്യര്‍ മലയുടെ ചോട്ടില്‍ ഞങ്ങള്‍ എത്തി. 
                മുന്നില്‍ ആകാശം മുട്ടെ വളര്‍ന്നു അഗസ്ത്യര്‍ മല. 
ചുവട്ടില്‍ ചുറ്റിനും ഇടതൂര്‍ന കുറ്റി ചെടികള്‍. ഞങ്ങള്‍ ബാഗുകള്‍ സുരക്ഷിതമായി അല്പം അകലെ കൂട്ടി ഇട്ടു. കറുമ്പന്‍ കാണി അയാളുടെ വലിയ  തുണികെട്ടും സമീപം വച്ചു. മലകയറാന്‍ ഞങ്ങള്‍ തയ്യാറെടുത്തു. 
                          മുന്നിലായി കറുമ്പന്‍ കാണി..
                          ഏറ്റവും പിന്നില്‍ അണ്ണന്‍. 
ഞങ്ങള്‍ക്ക് വല്ലാത്ത ഒരു ആവേശം ഉണ്ടായി. ഒരു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ മലയുടെ മുകളില്‍ എത്തി .സൂര്യന്‍ ചുവന്നു തുടുത്തു  പടിഞ്ഞാറെ ചക്രവാളത്തില്‍ സമുദ്രത്തിനോട്  അടുക്കാന്‍ തുടങ്ങുന്നു. 
                 ഞങ്ങളെ മറച്ചു കൊണ്ട് മേഘം ഒരു പഞ്ഞികെട്ട് പോലെ പറന്നു നടന്നു. 
                     അസഹ്യമായ തണുപ്പ് ഞരമ്പുകളെ പോലും മരവിപ്പിക്കുന്നുണ്ടായിരുന്നു.
 ഇപ്പോള്‍ ഞങ്ങള്‍ക്ക് കറുമ്പന്റെ തേന്‍ കലര്‍ത്തിയ വാറ്റു ചാരായം അത്യാവശ്യമായി  തോന്നി. പക്ഷെ അത് മലയുടെ അടിവാരത്ത് ഉപേക്ഷിച്ചിട്ടായിരുന്നു  മല കയറിയത്. ഞങ്ങള്‍  മലയുടെ മുകളില്‍ നിന്ന് നാലുപാടും കണ്ണോടിച്ചു..
                ഇതുവരെ കാണാത്ത ആനന്ദം കണ്ണിനും മനസിനും.
            ഇവിടെ  നിന്നാല്‍ ലോകം മുഴുവനും കാണാം എന്ന് തോന്നി. മലയുടെ തെക്ക്   കിഴക്കായി തമിഴ്നാടിന്റെ ഭാഗം കാണാം. 
       കണ്ണെത്താ ദൂരത്തു മിന്നാമിനുങ്ങിന്‍ കൂട്ടം വെളിച്ചം വീശും പോലെ നഗരം .


പുരാണ കഥയിലെ  മഹാമാമുനിയുടെ  ചെറിയൊരു  വിഗ്രഹം മലയുടെ ഏറ്റവും മുകളിലുണ്ട്.   ഞങ്ങള്‍ ഭക്തി പൂര്‍വ്വം അവിടെ തൊഴുതു പ്രാര്‍ത്ഥിക്കുകയും ഈ പുണ്യമലയില്‍ എത്താന്‍ കഴിഞ്ഞതില്‍ ഹൃദയ പൂര്‍വ്വം സന്തോഷിക്കുകയും ചെയ്തു . 
                          മല ഇറങ്ങാന്‍ തുടങ്ങി.
     ഇപ്പോള്‍ ആകാശത്ത് പൂര്‍ണ ചന്ദ്രന്‍ പ്രകാശിച്ചു നില്‍ക്കുന്നുണ്ട്. ആ പ്രകാശം ഞങ്ങള്‍ക്ക് വഴികാട്ടി ആയി.
                      ഞങ്ങള്‍ അഗസ്ത്യ മല ഇറങ്ങി. 
      വഴിയിലെവിടെയോ ഏലം ഉണക്കാനുള്ള ഒരു പുര ഉള്ളതായി കറുമ്പന്‍ കാണി പറഞ്ഞു. ഞങ്ങള്‍ അവിടേക്ക് പോയി. പറഞ്ഞത് സത്യമായിരുന്നു. നല്ല ഒരു ഷെഡ്‌ .കറുമ്പന്‍ കാണി അവിടെ വച്ച് ആഹാരം പാചകം ചെയ്യാന്‍ തുടങ്ങി..ഞങ്ങള്‍ അയാളുടെ കരവിരുത് നോക്കി ഇരുന്നു. ഇതിനിടെ ഞങ്ങള്‍ തേന്‍ കലര്‍ത്തിയ നാടന്‍ ചാരായം  കുടിക്കാന്‍  ആരംഭിച്ചു. 
                     എല്ലാപേരും ആഹാരം കഴിച്ചു. ആ സമയം കറുമ്പന്‍  ഷെഡിന്     മുന്നില്‍ വിറകു കൂട്ടി തീയിട്ടു തണുപ്പകറ്റി.ആന വരാതിരിക്കാന്‍ വേണ്ടിയാണ് അതെന്നാണ്‌ അയാള്‍ പറഞ്ഞത്.എവ്ടെയോക്കെയോ നിന്നു കാട്ടു മൃഗങ്ങളുടെ കരച്ചില്‍ കേള്‍കുന്നുണ്ടായിരുന്നു. വളരെ ക്ഷീണിതരായിരുന്ന ഞങ്ങള്‍ വേഗം ഉറങ്ങി പോയി. 
                    രാവിലെ തന്നെ മടക്ക യാത്ര ആരംഭിച്ചു.
                    ആകാശം  മേഘാവൃതമായിരുന്നു. 
മഞ്ഞിന് ശക്തി വളരെ കുറവായിരുന്നു. മഴപെയ്യും എന്നാണ് ലക്ഷണമെന്നു  കറുമ്പന്‍ പറഞ്ഞു.അത് ശരിയായിരുന്നു, ചെറിയൊരു കാറ്റും ,ചാറ്റല്‍ മഴയും വന്നെത്തി. മഴയില്‍ വനയാത്ര രസകരമായി തോന്നി. 
                                    പെട്ടെന്ന് ...
   കറുമ്പന്‍ കാണി മുന്നില്‍ പോവുകയായിരുന്നു.
                     അയാള്‍ സ്തബ്ദനായി നിന്നു....... 
                  അയാള്‍ കൈ കൊണ്ട്  നില്ക്കാന്‍ അറിയിച്ചു.
                       നിശബ്ദരാകാനും ..!!!
                       ഞങ്ങള്‍ നിശബ്ദരായി..
               അപ്പോഴാണ് ഞങ്ങളും ആ കാഴ്ച കണ്ടത് ..
                       കാട്ടാനക്കൂട്ടം .....
ശ്വാസം അടക്കി പിടിച്ചു കൊണ്ട് ഞങ്ങള്‍ മരത്തിന്‍റെ  മറവുകളില്‍ ഒളിച്ചുനിന്നു. ഒരാഴ്ചയോളം പ്രായം വരുന്ന 2 ആന ക്കുട്ടികളും ആ കൂട്ടത്തിലുണ്ടായിരുന്നു. ആന തന്നെയാണ് പ്രധാന പ്രശ്നമെന്ന് കറുമ്പന്‍ പറയുന്നുണ്ടായിരുന്നു. 
                ഭയ ചകിതരായി ഞങ്ങള്‍ ആനക്കൂട്ടം  പോകാന്‍ കാത്തു നിന്നു..മറ്റുവഴികള്‍ സഞ്ചാരയോഗ്യമല്ലാത്തതിനാല്‍   കാത്തു നില്‍ക്കുകയെ തരമുള്ളൂ. 
                  വളരെ ശക്തിയായി മഴ പെയ്യാന്‍ തുടങ്ങി..ഉരുള്‍ പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യതയെപ്പറ്റി  കറുമ്പന്‍ പറഞ്ഞത് കേട്ട് ഞങ്ങള്‍ തരിച്ചു നിന്നു പോയി. ജീവിതം ഇവിടെ  തീര്‍ന്നു  എന്ന് ഞങ്ങള്‍ എല്ല പേരും ഉറപ്പിച്ചു. 
                         ആനകൂട്ടം പോയിട്ടില്ല .
                         മഴയ്ക്കും ശക്തി കൂടി..
        ഇടിയും മിന്നലും ഭയങ്കരമായി തുടര്‍ന്നു. കാട് ഇരുണ്ട് കറുത്ത് ,വഴിപോലും തിരിച്ചറിയാന്‍ പറ്റാതെ മലവെള്ളം കുത്തി ഒഴുകി. 
                എല്ലാരും മനസ്സുരുകി ദൈവത്തെ പ്രാര്‍ത്ഥിച്ചു. 
ശരീരം ആസകലം നനഞ്ഞ ഞങ്ങള്‍ കിടു കിടാ വിറക്കാന്‍ തുടങ്ങി.                           തണുപ്പും ഭയവും ഞങ്ങളെ തളര്‍ത്തി. 
                   നേരം ഇരുട്ടി തുടങ്ങി..
     കൃത്യമായ സമയം അറിയാന്‍ കഴിയുന്നില്ല. ഞങ്ങളുടെ കൈയിലെ ഫോണുകള്‍ മഴ നനഞ്ഞു പ്രവര്‍ത്തന രഹിതവുമായി. സമയം ഇഴഞ്ഞു നീങ്ങി. എന്ത്  ചെയ്യണമെന്നു ആര്‍കും അറിയില്ല. പരസ്പരം സംസാരിക്കാന്‍ പോലും ആകുന്നില്ല. ആകാശത്ത് ഇരുട്ടു കൂടി വന്നു. 
                          മണിക്കൂറുകള്‍ കഴിഞ്ഞു.. 
          മഴയുടെ ശക്തി കുറഞ്ഞു വരുന്നതായി തോന്നി. ആര്‍ത്തുലച്ചു   കുത്തി ഒഴുകിയ വെള്ളത്തിന്റെ ശബ്ദവും കുറഞ്ഞു വരുന്നുണ്ട്. 
 എന്തും വരട്ടെ എന്ന് വിചാരിച്ചു ഞങ്ങള്‍ പോകാനൊരുങ്ങി. കാട്ടു ചെടികള്‍ കൈകൊണ്ടു വകഞ്ഞു മാറ്റി യാത്ര തുടര്‍ന്നു . ഞങ്ങളില്‍ പലര്‍ക്കും  ഉരുണ്ടു വീണു മുറിവുകള്‍ പറ്റി.
                കറുമ്പന്‍ കാണി പതുക്കെ ഈറകാടിനു സമീപം നടന്നു. 
              കുറച്ചു സമയം അയാളെ ഇരുട്ടില്‍ കാണാതായി. 
                അയാള്‍ തിരികെ എത്തി. 
     ആന ക്കൂട്ടം പൊയ് കഴിഞ്ഞെന്നുള്ള  അയാളുടെ വാക്ക് കേട്ട് ഞങ്ങള്‍ ഉറക്കെ ദൈവത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു. വനത്തില്‍ നിന്നു പുറത്തു കടന്നു. പലരില്‍ നിന്നും നെടുവീര്‍പ്പുണര്‍ന്നു . 
     ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തില്‍  ഞങ്ങള്‍ വാറ്റു ചാരായം മതിയാവോളം കുടിച്ചു. 
                     പഴയ ഒരു വീട്ടില്‍ രാത്രി കഴിച്ചു കൂട്ടി. 
   മടക്ക യാത്രക്ക് തയ്യാറായി. തലേന്നു സംഭവിച്ചത് ഒരു സ്വപ്നം പോലെ തോന്നി;ഒപ്പം ഭയവും. 
                     ഒരിക്കലും മറക്കാനാകാത്ത
                           "ഒരു വനയാത്ര.........".
                       കാട് സുന്ദരമാണ് ..
പക്ഷെ അപകടകാരിയുമാണ് എന്ന സത്യം ഞങ്ങള്‍ മനസ്സിലാക്കി. 


    മഹാമഹര്‍ഷി  അഗസ്ത്യ മുനിക്ക്‌ പ്രണാമം ......

5 comments:

  1. ശങ്കര്‍ജി കാട്ടിലേക്ക് പോകുമ്പോള്‍ ഒരു ചെറിയ കാമറ കരുതിക്കൂടെ? വിവരണം നന്നായി, ചിത്രങ്ങള്‍ ചേര്‍ക്കാമായിരുന്നു. പിന്നെ പാരഗ്രാഫുകള്‍ ഒന്ന് അലൈന്‍ ചെയ്തു ഇടുക. ബൂലോഗത്ത്‌ മുന്നോട്ടുള്ള യാത്രകള്‍ക്ക് എല്ലാവിധ മംഗളങ്ങളും നേരുന്നു.

    ReplyDelete
  2. ആന വന്നു എന്ന് കള്ളം പറഞ്ഞതല്ലേ....?? വിവരണം നന്ന്

    ReplyDelete
  3. ശങ്കർജി..കാട് എന്നും മനസ്സിനെയും ശരീരത്തെയും ത്രസിപ്പിക്കുന്ന ഒരു വികാരം തന്നെയാണ്..ഓരോ വനയാത്രയിലും നമുക്ക് കിട്ടുന്ന അനുഭവങ്ങൾ തികച്ചും വ്യത്യസ്തങ്ങളായിരിക്കും..നല്ല് ഒരു യാത്രാവിവരണം താങ്കൾ വായനക്കാർക്കായി സമ്മാനിച്ചിരിക്കുന്നു. എഡിറ്റിംഗിൽ അല്പം കൂടി ശ്രദ്ധിച്ചാൽ കൂടുതൽ മനോഹരമാക്കാം..

    അല്പം ചിത്രങ്ങൾകൂടി ഉണ്ടെങ്കിൽ പോസ്റ്റ് ഏറെ മനോഹരമായിരിക്കും.മുൻപോട്ടുള്ള യാത്രകൾക്കായി എല്ലാ ആശംസകളും നേർന്നുകൊള്ളുന്നു.

    ReplyDelete
  4. വിവരണം നന്നായി,ചിത്രങ്ങള്‍ കൂടി ആയിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് പോകുന്നു.

    ReplyDelete
  5. പ്രതികരണങ്ങള്‍ക്ക് നന്ദി....സത്യമാണ്.....
    ആന ,കാട് ,കടല്‍ ഇവ കണ്ടു മതിയായിട്ടുള്ളവര്‍ ആരെങ്കിലും ഉണ്ടോ?
    എന്‍റെ ഈ ചെറിയ വിവരണം നിങ്ങളെ സന്തോഷിപ്പിച്ചിട്ടുന്ടെങ്കില്‍ ഞാന്‍ തൃപ്തനാണ് ........

    ReplyDelete